Monday, January 4, 2010

പത്ജിനാലാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേള - സിനിമാലോകം


എന്‍റെ ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു. തുടര്‍ച്ചയായ എട്ടുദിവസങ്ങള്‍ തീയെട്ടരുകളില്‍നിന്നും
തീയെട്ടരുകളിലേക്ക്. കാണാന്‍ പറ്റാവുന്ന എല്ലാ സിനിമകളും കണ്ട്‌ അവസാനം എണ്ണി നോക്കിയപ്പോള്‍ മുപ്പത്തിയേഴ്. വിദേശ ജീവിത സംസ്കാരം ആദ്യം പൊരുത്തപ്പെടാന്‍ സ്വല്പം പ്രയാസം. പിന്നീട് ആസ്വദിക്കാന്‍ കഴിഞ്ഹു. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ ഉള്ളവര്‍ എങ്ങനെ ജീവിക്കുന്നു,എങ്ങനെ ചിന്തിക്കുന്നു, എന്താണ് അവരുടെ സംസ്കാരം- എല്ലാം കാണാനും മനസ്സിലാക്കാനും കഴിഞ്ഞ ദിനങ്ങള്‍. ഭാഷ പ്രശ്നം കൊണ്ട്‌ സംഭാഷണങ്ങള്‍ ശരിയായ ആശയ വിനിമയം നടക്കാതതിനാലും ദൈര്‍ഘ്യമേറിയ സംഭാഷനങ്ങലാലും ചില സിനിമാകല്‍ മനസ്സില്‍ അതേപടി തങ്ങിനില്‍ക്കുന്നില്ലെങ്കിലും ആസ്വദിച്ചിട്ടുണ്ട്.
സിനിമകളില്‍ നിന്നും സിനിമകളിലേക്ക് ചേക്കേറിയ നാളുകള്‍ എന്നും ഓര്‍മിക്കുന്നതാണ്. ചില മുഖങ്ങള്‍ സ്ഥിരമായി വരികളില്‍ കാണുമ്പോള്‍ പരിചയം ചിരിയിലേക്ക്‌ വഴിമാറുന്നു. നല്ല സിനിമകളെ സ്വീകരിക്കാന്‍ ഇതാ ഞങ്ങള്‍ തയ്യാറാണ് എന്ന വിളിച്ചുപരയലായിരുന്നു പതിനാലാമത് രാജ്യാന്തര ചലച്ചിത്രമേള. നൂറുകണക്കിന് സിനിമാ പ്രേമികല്ക് ആസ്വാദനത്തിന്റെ നാളുകള്‍ സമ്മാനിച്ച മറ്റൊരു ചലച്ചിത്രമെലയ്കായി നമുക്കു കാത്തിരിക്കാം.

മുസ്ലീങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കരുത്



സംഘപരിവാര്‍ കുറച്ചുകാലം മുമ്പ് പറഞ്ഹത് "മുസ്ലീങ്ങളെല്ലാം തീവ്രവാദികളല്ല, പക്ഷെ തീവ്രവാദികളെല്ലാം മുസ്ള്ളീങ്ങളാണ് "എന്നാണ്. ഈ പ്രസ്താവന ഇന്നും അവര്‍ ആവര്‍ത്തിക്കുന്നു, കേരളത്തിന്റെ ഇന്നത്തെ പശ്ചാത്തലത്തില്‍ . എന്തിനാണ് ഇങ്ങനെ ഒരു പ്രചാരം തീവ്രവാദ കേസുകള്‍ക്ക് കേരളത്തില്‍ കൊടുക്കുന്നത്. ഈ പ്രചാരം കുറച്ചില്ലെങ്കില്‍ തകര്ന്നുപോകുന്നത് പാവപ്പെട്ട മുസ്ലീങ്ങളുടെ മനസ്സാണ്. കേരളം ഇന്നേവരെ ഉണ്ടാക്കിയെടുത്ത മതസൌഹാര്‍ദം തകര്‍ക്കാനുള്ള ബോധപൂര്‍വമായ പദ്ധതികള്‍ അരങ്ങുതകര്‍ക്കുന്ന ഇവിടെ മാധ്യമങ്ങളും പോലീസും ചേര്‍ന്ന് മുസ്ല്ലീമിനെ ഭീകരനാക്കുകയാണ്. എത്രയും പെട്ടെന്ന് തീവ്രവാദ കേസുകളോട് മാധ്യമങ്ങളുടെ സമീപനം മാറ്റിയില്ലെങ്കില്‍ തകരുന്നത് ഒരു നാടിന്റെ മതേതരത്വം ആയിരിക്കും.