Tuesday, January 5, 2010

സിനിമ നിരൂപണം- അതര്‍ ബാങ്ക്- ജോര്‍ജ് ഒവഷ്വലി

അച്ഛനെയന്വേഷിച് നാടുവിടുന്ന ഒരു കുട്ടിക്ക് ആ യാത്രയില്‍ കാണേണ്ടിവരുന്ന ദുരനുഭവങ്ങളുടെ ഹൃദയസ്പര്‍ശിയായ അവതരണമാണ് ദി അതര്‍ ബാങ്ക്. അമ്മയുടെ കൂടെതമാസിക്കുന്ന കുട്ടി പിന്നീട് മനസ്സിലാക്കുന്നത് തന്റെ അമ്മയക്ക് ഒരു കാമുകന്‍ ഉണ്ട് എന്നാണ് . പഠനം ഉപേക്ഷിച്ച ചെറിയ പ്രായത്തില്‍ മോഷണത്തിലൂടെ കിട്ടുന്ന തുക അമ്മയീല്പിച്ചിട്ടും അമ്മ കാമുകനെ ഉപേക്ഷിക്കാന്‍ തയ്യാറായില്ല. പിനീട് അവന്‍ തന്റെ അച്ചനെയന്വേഷിച് യാത്രയാരംഭിച്ചു.

ടിക്കറ്റ്‌ എടുക്കാതെ ട്രെയിനില്‍ തള്ളിതാഴെയിട്ടു . കുറ്റിക്കാട്ടില്‍ കിടന്ന അവനെ അധോലോകസംഘം കാണുകയും കൂടെ കൂട്ടുകയും ചെയ്യുന്നു. അവര്‍ ഒരു പെണ്‍കുട്ടിയെ ബലാല്‍സംഘം ചെയ്യുന്നത് അവന് കാണേണ്ടിവരുന്നു. അവനെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവിനെ ചെക്ക്‌ പോസ്റ്റില്‍ വെച്ച വെടിവെച് കൊലപ്പെടുത്തുന്നതും അവന്‍ കാണുന്നു. ഒരു വലിയ കാടിന്റെ നടുവില്‍ ഭീകരവാദികളുടെ കൂടെ അവന്‍ നൃത്തം ചെയ്യാന്‍ നിര്‍ബന്ധിതനാകുന്നു.


കസാഖിസ്ഥാനിലെ പൊള്ളുന്ന യാധര്ത്യങ്ങളാണ് സിനിമയില്‍ ഉടനീളം. അച്ഛനില്ലാതെ വളരുന്ന ഒരു കുട്ടിയുടെ ദയനീയ അവസ്ഥ ഇവിടെ ആവിഷ്കരിക്കുന്നു. വേശ്യാവൃത്തിയും ബാലവേലയും കുട്ടികള്‍ മോഷണതിലേക്ക് കടന്നുവരുന്നതും അധോലോകസംഘതിന്റെ ചെയ്തികളും അധിനിവേശ സൈന്യത്തിന്റെ ധിക്കാരവും ഭീകരവാദികളുടെ ജീവിതവുമെല്ലാം കസഖിസ്തന്റെ പശ്തലത്ത്തില്‍ അവതരിപ്പിക്കുകയാണ് ഗോര്‍ജെ ഒവശ്വ്ലി തന്റെ അതര്‍ ബാങ്ക് എന്ന ചിത്രത്തിലൂടെ.

സിനിമ നിരൂപണം- ഫിഷിംഗ് പ്ലട്ഫോം- രവി എല്‍ ഭാര്വാനി, റിയ മക്കരിം


ചെറുപ്പത്തിലെ അമ്മ മരിച്ചുപോയ കുട്ടിക്ക് അമ്മ അവസാനം കൊടുത്ത ദൌത്യം നിന്റെ അച്ഛനെ നീ കണ്ടെത്തണം എന്നതായിരുന്നു. അച്ച്ചനെത്തെടെയുള്ള കുട്ടിയുടെ യാത്രയും അവന് അനുഭവിക്കേണ്ടിവന്ന ത്യാഗത്തിന്റെയും പീടനതിന്റെയും ഉജ്ജ്വലമായ അവതരണമാണ് ഫിഷിംഗ് പ്ലാട്ഫോം .


കടലിന്റെ നടുവില്‍ മത്സ്യം പിടിച്ച് സംസ്കരിക്കുകയും വില്കുകയും ചെയ്യുന്ന ഒരു കപ്പലില്‍ കുട്ടി എത്തുന്നു. അവിടെ സഹപ്രവര്‍ത്തകരായ, സംസ്കാരശൂന്യരായ കുട്ടികള്‍ അവനെ ഭീകരമായി പീഡിപ്പിക്കുന്നു. പക്ഷേ എഴുത്തും വായനയും അറിയാവുന്ന അവന്‍ അതെല്ലാം സഹിക്കുന്നു. കപ്പലിന്റെ ഉടമസ്ഥനായ മനുഷ്യനാണ് തന്റെ അച്ഛന്‍ എന്ന് കുട്ടി പിന്നീട് തിരിച്ചറിയുന്നു. പക്ഷേ അത് അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. കഥയുടെ അവസാനം കുട്ടി അച്ചനെയും കൂട്ടി നാട്ടിലേക്ക് പുറപ്പെടുന്നു.


ഒരു ശ്രേഷ്ടമായ അവതരണമാണ് ഫിഷിംഗ് പ്ലട്ഫോം. ആ കുട്ടിക്കെതിരെ അവിടെയുള്ള മറ്റുകുട്ടികളുടെ പീഡനം ഹൃദയവേദനുണ്ടാക്കുന്നു . കുട്ടിയുടെ അച്ഛന്‍ അവനെ മനസ്സിലാകാത്ത സമയത്ത് അദ്ദേഹത്തിന്റെ വകയുമുണ്ടായിരുന്നു അവന് മര്‍ദനം. അവിടെയുള്ള സംസാരിക്കാന്‍ കഴിയാത്തയാല്‍ പലപ്പോഴും അതിനെ ചെറുക്കാന്‍ ശ്രമിക്കുന്നുണ്ട്. പെട്ടിയിലെ പഴയ ഫോട്ടോകള്‍ കടലില്‍ വീണുപോയ സമയത്ത് അദ്ദേഹം അത് എടുക്കുകയും ഉണക്കാന്‍ വെക്കുകയും ചെയ്യുന്നുണ്ട്. ഭീകരമായ പീഡനം ഏറ്റുവാങ്ങിയ ആ കുട്ടി പിന്നീട് അവിടുത്തെ നേതാവ് ആവുകയും അവനെ മാര്‍ദ്ടിച്ചവരോട് പ്രതിക്കാരം ചെയ്യുകയും ചെയ്യുന്നുണ്ട്. അച്ഛനെ തേടിയുള്ള അവന്റെ യാത്ര വലിയ കഷ്ടത നിര്ഞ്ഞതായാലും ആ സ്നേഹത്തിനുവേണ്ടി അവന്‍ അതെല്ലാം സഹിക്കുകയും ചെയ്യുന്നു. കഥയുടെ അവസാനം അച്ഛന്‍ അവനെ തിരിച്ചറിഞ്ഞു. അവന്റെ കൂടെ യാത്ര തിരിക്കുന്ന പുതിയ ഒരു മനുഷ്യനെയാണ്‌ അവസാനം നാം ഫിഷിംഗ് പ്ലട്ഫോം എന്നാ സിനിമയില്‍ കാണുന്നത്.

ചലച്ചിത്ര നിരൂപണം- ക്രൈസ്റ്റ് - ലര്ദ് വോര്ന്‍ ട്രയര്‍



മനുഷ്യ മനസ്സിന്റെ ചിന്തകള്‍ക്കപ്പുരത് ചിത്രീകരിച്ച രംഗങ്ങളായിരുന്നു കൂടുതലും. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദമ്പതിമാര്‍, ജനലിലൂടെ അവരുടെ കുട്ടി വീണുമരിച്ചത് അറിയുന്നില്ല. കുട്ടിയുടെ മരണം ഉണ്ടാക്കിയ മാനസിക സംഘര്‍ഷങ്ങള്‍ പുരുഷനെക്കാലേറെ അനുഭവിക്കുന്നത് ആ സ്ത്രീയാണ്. നിയന്ത്രണം വിട്ടു കരയുന്ന സ്ത്രീയെ സാന്ത്വനിപ്പിക്കാന്‍ പുരുഷന് കഴിയുന്നില്ല. സ്വന്തം ഭാര്യയെ ചികിത്സിക്കാനായി വനത്തിലെ എദേന്‍ എന്ന കാബിനിലെതുന്നു. തുടര്‍ന്ന് സ്ഥിതി നിയന്ത്രനാതീതമാകുന്നു. ഭീകരമായ നിലയിലേക്ക് ആ സ്ത്രീയുടെ കാര്യങ്ങള്‍ എത്തിച്ചേരുകയും ചെയ്യുന്നു. മരണത്ത്തിനുതരവാടിത്തം പൂര്‍ണമായും അവരുടെ ശരീരങ്ങല്ക് മാത്രം നല്കുന്ന സ്ത്രീ ഭ്രാന്തമായി പ്രതികരിക്കുന്നു. ആദ്യം തന്റെ ഭര്‍ത്താവിന്റെ കാലില്‍ ദ്രില്ലിംഗ് യന്ത്രം ഉപയോഗിച്ചു തുളയ്ക്കുന്നു. അതിലേക്കു ഭാരം കൂടിയ ഒരു വസ്തു നെട്ടിന്റെന്റെയും ബോല്ട്ടിന്റെയും സഹായത്തോടെ ഉറപ്പിക്കുന്നു. പിന്നീടു ഉറപ്പിക്കാന്‍ ഉപയോഗിച്ച സ്പാന്നര്‍ വലിച്ചെറിയുന്നു. ഭര്‍ത്താവിന്റെ ജനനേന്ദ്രിയം തച്ചുടച്ച സ്ത്രീ പിന്നീട് കത്രിക ഉപയോഗിച്ച സ്വന്തം ജനനേന്ദ്രിയ ഭാഗങ്ങള്‍ മുരിച്ചുമാറ്റുന്നു. തങ്ങളുടെ കാമമാണ്‌ മകന്റെ മരണത്തില്‍ കലാശിച്ചതെന്ന ചിന്ത അവളെ അസ്വസ്ഥയാക്കുന്നു. മകന്റെ മരണത്തിനു ഉത്തരവാദിയായി അവള്‍ കാണുന്ന ലൈംഗിക അവയവങ്ങളെ നശിപ്പിക്കുക എന്ന ചിന്ത സ്ത്രീയെ വേട്ടയാടുന്നു. ഭ്രാന്തമായ മനുഷ്യന്റെ ലൈംഗിക ആസക്തി വ്യത്യസ്തമായ നിലയില്‍ വരച്ചുകാട്ടുകയാണ് ഈ സിനിമയിലൂടെ. ഭീകരതയുടെ പരകൊടിയിലേക്ക് പ്രേക്ഷകരെ കൊണ്ടുചെന്നെത്തിക്കുന്നു അന്ടിക്രിസ്റ്റ് എന്ന സിനിമ. എത്രത്തോളം ഒരു സിനിമ ഇത്തരത്തില്‍ ഭീകരംമാക്കാമെന്ന് പറഞ്ഞു തരികയാണ് സംവിധായകന്‍.

സിനിമ നിരൂപണം- കല്‍ക്കട്ട മൈ ലവ്- ഗൌതം ഘോഷ്


പ്രണയത്തിന്റെയും വിപ്ലവതിന്റെയം തീഷ്ണമായ കഥപറയുന്ന കല്കട്ട മൈ ലവ് ബംഗാളിലെ ഒരു കാലഘട്ടത്തിന്റെ നേര്‍ക്കാഴ്ചയാകുന്നു. സ്വന്തം മകനെ കോളേജിലേക്ക് അയക്കുമ്പോള്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കരുത് എണ്ണ അച്ഛന്റെ വാക്ക്‌ അവന് ഏറെ കഴിയും മുമ്പ് ധിക്കരിക്കെണ്ടിവന്നു. എഴുപതുകളിലെ നിറഞ്ഞുനിന്ന രാഷ്ട്രീയ വിഷയങ്ങളില്‍ ആകൃഷ്ടനായ അവന്‍ കോളേജിലെ പ്രവര്‍ത്തകനും നേതാവും ആകാന്‍ അധികം നാളുകള്‍ വേണ്ടിവന്നില്ല. ബംഗാള്‍ നഗരത്തില്‍ നടന്ന ഒരു പോലീസ് വെടിവെയ്പില്‍ കാലിനു വെടിയേറ്റ അവനെ കോളേജില്‍ ഹീറോയാകി. പുരോഗമന പ്രസ്ഥാനത്തില്‍ നിന്നു അവന്‍ നക്സലൈറ്റ് ആയി. വലിയ നക്സല്‍ നേതാക്കന്മാരുടെ കൂടെ കേസുകളില്‍ അവന്‍ പ്രതിയായി. അതിനിടെ അവനുണ്ടായ പ്രണയ ബന്ടത്തില്‍ അവന്റെ കാമുകി ഗര്ഭിനിയാകുമ്പോള്‍ അവന്‍ ജയിലിലായിരുന്നു. തന്റെ നക്സല്‍ നേതാവിനെ പറഞ്ഹുകൊടുക്കതത്തില്‍ ജയിലുദ്യോഗസ്തര്‍ അവനെ ഭീകരമായി മര്‍ദിക്കുന്നു. അടിയതിരാവസ്തയ്കുശേഷം വന്ന ബംഗാളിലെ ഗവണ്മെന്റ് അവനെ മോചിതനാക്കുന്നു. ജയില്‍വാസത്തിനുശേഷം നടക്കാന്‍ കഴിയാത്ത അവനെ സ്വന്തം ചുമലില്‍ താങ്ങി അവന്റെ കാമുകി അവളുടെ വീട്ടിലേക്ക് കൊണ്ടുപോകുന്ന രംഗം ഹൃദയ സ്പര്‍ശിയാണ്‌.


പ്രക്ഷുബ്ദമായ ദിനങ്ങള്‍. തിളച്ചുമറിയുന്ന കോളേജ്. അതിലെല്ലാം പങ്കെടുത്തിട്ട് അവസാനം എണീറ്റുനടക്കാന്‍ പോലും കഴിയാത്ത ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന സിനിമ ആസ്വാദകരെ പിടിച്ച കുലുക്കുന്നു. ഭരണകൂടത്തിനെതിരെയുള്ള പോരാട്ടത്തിന്റെ കഥപറയുന്ന ഗൌതം ഘോഷ് ഉജ്ജ്വലമായ ഒരു പ്രണയത്തെയും നെഞ്ചേറ്റുന്നു. പ്രിയപ്പെട്ടവന്റെ ജീവന്‍ പോലും അപകടത്തിലാനെന്നരിഞ്ഞിട്ടും അവനുവേണ്ടി പ്രതീക്ഷയോടെ കാതുനില്കുകയും ജയിലില്‍ സന്ദര്‍ശിക്കുകയും ചെയ്യുന്ന രംഗം മനസ്സില്‍ മായാതെ കിടക്കും. പ്രണയത്തെയും വിപ്ലവതെയും കഷ്ടതയും വിവരിച് പ്രേക്ഷകന്റെ കരളലിയിപ്പിക്കാന്‍ കല്‍ക്കട്ട മൈ ലവ് നു കഴിഞ്ഞു .